Tuesday 11 February 2014

ഇരുമ്പാണി

ദേവാലയം കൊള്ളയടിക്കപ്പെട്ടു.

ഹേമദണ്ഡങ്ങളാൽ ശകലിതമായ
പീഡിതരൂപം തറച്ച സ്വർണക്കുരിശ്
സ്വർണ്ണക്കാസ സക്രാരി
പലതരം ഒച്ചകളിൽ കലമ്പുന്ന നേർച്ചപ്പെട്ടി -
അങ്ങിനെ, അൾത്താരയിൽ ശ്രീയേശുദേവൻറെ
ഇടവും വലവും ഉണ്ടായിരുന്നതെല്ലാം
എല്ലാം - രണ്ടു കള്ളന്മാർ കൊണ്ടുപോയി

അൾത്താരയ്ക്കുമുന്നിലെ നിസ്വാർത്ഥമാം
ഏകാന്ത ധ്യാനങ്ങളാൽ നിറവാർന്നവളായ
മക്കളില്ലാത്ത മറിയചേടത്തിയുടെ മിഴികൾ
കർത്താവിനെ സ്വർണക്കുരിശിൽനിന്നും മോചിപ്പിക്കാനായി
കള്ളന്മാർ പറിച്ചെറിഞ്ഞ ഇരുമ്പാണികൾ നോക്കി
തകർന്ന ക്രൂശിതരൂപം നോക്കി
ഇങ്ങനെ നിറയുന്നതു കേട്ടു -

"എന്റെ മോനേ, നിനക്കിപ്പോഴും നോവുന്നുണ്ടോ...."

ഇരുമ്പാണിത്തുമ്പുകളിൽ നിണം പൊടിയുന്നത്
അവൾ കാണുന്നുണ്ടത്രേ....

No comments:

Post a Comment