വരണ്ടുപോയൊരു നീരൊഴുക്കു ഞാൻ -
എന്റെ സാക്ഷ്യമീ മരുഭൂമി,
കഴുകൻ തിന്നവശേഷിച്ച അസ്ഥിഗോപുരങ്ങൾ,
കൂടുകളിൽ വിശന്നുചത്ത കുഞ്ഞുങ്ങൾ.
ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
എൻ സ്വരം കേൾക്കുന്നിലലെന്നതിന്നർത്ഥം
ഞാനില്ലയെന്നല്ല.
രാജവീഥിയിൽ, രഥചക്രങ്ങൾക്കടിയിൽ
ചതഞ്ഞരഞ്ഞ നായ ഞാൻ.*
പ്രാണനുവേണ്ടി മുട്ടിവിളിച്ചപ്പോൾ
വാതിലടച്ച്, നീ പുറത്താക്കിയ നിലവിളി.
ഞാൻ വെട്ടേറ്റുവീണ തെരുവോരങ്ങളിൽ
എൻ രക്തമിറ്റുന്ന വാൾത്തലപ്പുകളിൽ
എന്നെക്കരിച്ച ചുടലപ്പറമ്പുകളിൽ
ഇനിയും ഞാൻ പാടട്ടെ
ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
*കാറിനടിയിൽ നായ്ക്കൾ പെട്ടുചത്താൽ സങ്കടം തോന്നുന്നതുപോലെ, ഗുജറാത്ത് കൂട്ടക്കൊലയിലും ഖേദിക്കുന്നുവെന്നുപറഞ്ഞ ഭരണാധികാരിയെ ഓർക്കുക.
എന്റെ സാക്ഷ്യമീ മരുഭൂമി,
കഴുകൻ തിന്നവശേഷിച്ച അസ്ഥിഗോപുരങ്ങൾ,
കൂടുകളിൽ വിശന്നുചത്ത കുഞ്ഞുങ്ങൾ.
ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
എൻ സ്വരം കേൾക്കുന്നിലലെന്നതിന്നർത്ഥം
ഞാനില്ലയെന്നല്ല.
രാജവീഥിയിൽ, രഥചക്രങ്ങൾക്കടിയിൽ
ചതഞ്ഞരഞ്ഞ നായ ഞാൻ.*
പ്രാണനുവേണ്ടി മുട്ടിവിളിച്ചപ്പോൾ
വാതിലടച്ച്, നീ പുറത്താക്കിയ നിലവിളി.
ഞാൻ വെട്ടേറ്റുവീണ തെരുവോരങ്ങളിൽ
എൻ രക്തമിറ്റുന്ന വാൾത്തലപ്പുകളിൽ
എന്നെക്കരിച്ച ചുടലപ്പറമ്പുകളിൽ
ഇനിയും ഞാൻ പാടട്ടെ
ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
*കാറിനടിയിൽ നായ്ക്കൾ പെട്ടുചത്താൽ സങ്കടം തോന്നുന്നതുപോലെ, ഗുജറാത്ത് കൂട്ടക്കൊലയിലും ഖേദിക്കുന്നുവെന്നുപറഞ്ഞ ഭരണാധികാരിയെ ഓർക്കുക.
നിലയ്ക്കാത്ത പാട്ടുകള്‍ പാടിക്കൊണ്ടേയിരിയ്ക്കാം
ReplyDeleteഅഭിപ്രായത്തിന് നന്ദി. കവിത മനസ്സിലാക്കാൻ ശ്രമിച്ചതിന് സന്തോഷം അറിയിക്കട്ട...
Deletebest wishesh
ReplyDeletehttp://malayaleeuk.blogspot.co.uk/
നന്ദി....
Delete