Tuesday 20 May 2014

ഉന്മാദി

പാതിയൊഴിഞ്ഞ മധുചഷകത്തിൽ
ചവർപ്പും മധുരവും തിളയ്ക്കുന്ന ലഹരിയായ് ജീവിതം.
ബോധാബോധങ്ങളുടെ പുകമൂടിയ
എൻറെ ഇരുൾ മുറിയാകെ
ചുരുട്ടിയെറിഞ്ഞ കടലാസു ചീന്തുകൾ -
നിർവൃതിയിലെത്താത്ത സ്വയംഭോഗങ്ങളുടെ
വ്യർത്ഥബോധംപുരണ്ട ശപ്തമാമോർമ്മകൾ.

ചുരുണ്ടുകിടക്കുന്ന ഒരു പേപ്പർ
ആയാസപ്പെട്ട് നിവർന്നുവരുന്നു.
അക്ഷരങ്ങൾക്ക് ജീവനുണ്ടോ?
അതിലെഴുതിയത് ഇങ്ങനെവായിച്ചു:

കവിതയാൽ ഞാനൊരുന്മാദിയായ്
ഉന്മാദത്താൽ ഞാനൊരു കവി(ത)യും.

No comments:

Post a Comment